Saturday, March 13, 2010

നീയും ഞാനും

നിനക്കായി താക്കോല്‍ കൊടുത്തു വച്ചിരിക്കുന്ന
ഒരു ക്ളഓക്കാണ് ഞാന്‍.
മൃടുമോഴിയാല്‍ നിന്നെ ഉണര്‍ത്താനും
നീ മിഴിയുയര്തുമ്പോള്‍
കൈ പൊക്കി സമയം കാണിക്കാനും
നീ വൈകിയാല്‍ അതിന്റെ പഴിയെല്‍ക്കാനും വേണ്ടി
ജനിച്ചവള്‍!

നീ സ്ഥിരമായനിയുന്ന
നിന്റെ പാടരക്ഷയാണ്‌ ഞാന്‍.
പലതും അണിഞ്ഞു
ഭംഗി നോക്കി ഉപേക്ഷിച്ചു
നീ അവസാനം തെരഞ്ഞെടുത്ത
നിന്റെ സ്വന്തം പാദരക്ഷ!
നീ ചെളിയില്‍ ചവിട്ടുമ്പോള്‍
അത് നിന്റെ പാദത്തില്‍ പറ്റാതെ കാക്കുന്ന
നീ ആഗ്രഹിക്കുന്നിടതെല്ലാം
നിന്റെയൊപ്പം നടക്കുന്ന
നിന്റെ പാദത്തിന്റെ പരൌഢിയും
നടത്തയുടെ അന്തസ്സും
പോറ്റുന്ന പാദരക്ഷ.

നിന്റെ കയ്യില്‍
ഒരു പാവ മാത്രമാണോ ഞാന്‍?
നീ ആഗ്രഹിക്കുന്ന പോലെ
ആടുകയും പാടുകയും
അണിയുകയും ഒരുങ്ങുകയും
പണിയുകയും ഒരുക്കുകയും ചെയ്തു
മിണ്ടാതെ ചിനുങ്ങതെ-
യിരിക്കെണ്ടുന്ന
ഒരു യന്ത്ര്പ്പാവ?

എന്നിലെ എന്നെ എനിക്കെവിടെയാണ്
കൈമോശം വന്നത്?
എന്റെ കഴുത്തിന്‌ cheratha ഈ നുകം
ആരാണ് ഇങ്ങനെ cherthu കെട്ടിയത്?


**********

1 comment:

  1. This poem had won the Kavitha Award-97 from Madirasi Kerala Samajam.

    ReplyDelete